മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. പതാക ഉയര്‍ത്തി സല്യൂട്ട് അടിച്ചതിന് ശേഷമാണ് അബദ്ധം മനസിലായത്. മധ്യമ പ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞ് പോയത് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ കെട്ടി ഉയര്‍ത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പതാക അഴിച്ച് ശരിയായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് മേധാവിയോട് കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എ.ഡി.എം അറിയിച്ചു.
പ്ലോട്ടുകള്‍ നിരസിച്ച സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പ്ലോട്ടുകള്‍ ഒഴിവാക്കുന്നത് ജനങ്ങളുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തുമെന്നാണ് സ്റ്റാലിന്‍ എഴുതിയ കത്തില്‍ വ്യക്തമാക്കിയത്. സ്വാതന്ത്ര്യസമരത്തിൽ തമിഴ്‌നാടിന്‍റെ സംഭാവന 1857-ലെ കലാപത്തിന് മുമ്പുള്ളതാണെന്നും സ്റ്റാലിൻ എഴുതിയ കത്തില്‍ പറയുന്നു.
റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിലെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് ന്യൂസ് വെബ്‌സൈറ്റായ 'ദി വയര്‍' സിഇഒ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ രാംപൂര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള തീരുമാനത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ സംഘടനകള്‍ മുന്‍പ് നിശ്ചയിച്ച പ്രതിഷേധ പരിപാടികളില്‍ മാറ്റമുണ്ടാവില്ലെന്ന് അറിയിച്ചു
റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്